പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. എല്ലാ നേതാക്കാന്‍മാര്‍ക്കെതിരെയും എന്തൊക്കെ വിമര്‍ശനങ്ങളാണ് മാധ്യമങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നത്. വിമര്‍ശിക്കാന്‍ മധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ മുതല്‍ ഒരു ചാനല്‍ എനിക്കെതിരെ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഞാന്‍ 10 പേരുടെ പോലും പിന്തുണ ഇല്ലാത്ത ആളാണെന്ന് ആ ചാനലിലെ ആങ്കര്‍ പറഞ്ഞു.
ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാര്‍ എത്രയും വേഗം തിരിച്ച് പോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. സ്ഥലത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. അകത്തു കയറാനാവാതെ കൂടിനിൽക്കുന്ന ജീവനക്കാരോട് തിരിച്ചുപോകാൻ പൊലീസ് നിർദ്ദേശം നല്‍കിയെങ്കിലും തിരികെ പോകാന്‍ ജീവക്കാരും തയ്യാറായിട്ടില്ല.
ഇന്ന് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ദേശിയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെതിരെ കേരളാ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്‍റെ പ്രതികരണം
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും